പന്തളം: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് മനസാക്ഷി അനുസരിച്ച് തീരുമാനമെടുക്കാമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിനു ബദലായി ശബരിമല കർമസമിതി നടത്താനുദ്ദേശിക്കുന്ന വിശ്വാസ സംഗമത്തെക്കുറിച്ച് ചർച്ചചെയ്യാൻ പന്തളം കൊട്ടാരത്തിലെത്തിയതായിരുന്നു കുമ്മനം രാജശേഖരൻ.
അയ്യപ്പസംഗമം നടത്താൻ സർക്കാരിന് ധാർമികമായ അവകാശമുണ്ടോ എന്നുള്ളതാണ്. പരിപാടിയുടെ ഉദ്ദേശ്യശുദ്ധിയെ ആണ് ചോദ്യം ചെയ്യുന്നത്. വാസ്തവത്തിൽ അയ്യപ്പസംഗമം നടത്താൻ ഒരു മതേതര സർക്കാരിന് എന്ത് അധികാരവും അവകാശവുമാണുള്ളതെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.
സെപ്റ്റംബർ 22നാണ് കേന്ദ്ര മന്ത്രിമാരെ അടക്കം പങ്കെടുപ്പിച്ച് വിശ്വാസസംഗമം നടത്താൻ ആലോചിക്കുന്നത്. എൻഎസ്എസ് അടക്കമുള്ള സംഘടനകളെയും വിശ്വാസി സംഗമത്തിലേക്ക് ക്ഷണിക്കും.